Friday, June 15

            ഞാന്‍    എന്നെ    
                  തുടങ്ങിവെച്ചത് .........



എന്റെ   ജീവിതം രണ്ടു    വലിയ വിഭാഗങ്ങളായി  തിരിക്കാമെന്നു  എപ്പോഴും   വിചാരിക്കാറുണ്ട് 
ഒന്ന്,    ഓര്‍മ്മവച്ച നാള്‍   മുതല്‍     അന്‍പത്തഞ്ചു വയസ്സില്‍    അദ്ധ്യാപക വൃത്തി യില്‍   നിന്ന് പിരിഞ്ഞത്  വരെയുള്ള    കാലം.   അടുത്തത്,   വിരമിക്കലിനു  ശേഷം     എണ്‍പത്തിയാര് വയസ്സ് വരെയുള്ളത്.
ആദ്യത്തെ  പകുതിയാണ്  എനിക്കിഷ്ടം.
അന്ന്    ഞാന്‍    ദരിദ്രനായിരുന്നു.
പരമദരിദ്രന്‍.
ദാരിദ്ര്യമാണ് എന്റെ   കണ്ണു തുറപ്പിച്ചത് 
അതാണ്‌  എന്റെ കാതു  കേള്‍പ്പിച്ചത്‌ .
അപ്പോള്‍    ഞാന്‍     എന്റെ    സഹജീവികളെ    കണ്ടു.
പാവങ്ങളും    അടിമകളുമായ  കോടിക്കണക്കിനു   മനുഷ്യര്‍..
അവര്‍,   കേരളീയരോ,   ഇന്ത്യാക്കാരോ   മാത്രമായിരുന്നില്ല.
അവര്‍  ലോകത്താകമാനം    വിശന്നവരായി  കാണപ്പെട്ടു.
അങ്ങനെ,    ഞാന്‍  ലോകമനുഷ്യനെ   വായിക്കാന്‍   തുടങ്ങി.
എന്റെ    ആദ്യകാല കവിതകള്‍    ലോക ചരിത്രത്തെ  തൊട്ടറി ഞ്ഞവയാണ്. 
മലയാള കവിതയില്‍    ആധുനികതയുടെ    ആദ്യ രചനകള്‍   ഞാന്‍    കുറിച്ചിട്ടു.
റോസന്‍ ബര്‍ഗ്ഗ്   ദമ്പതികളുടെ   വധം,   ലുമുംബയുടെ   വധം,
തുടങ്ങി, ലോകമനസ്സാക്ഷിയ്ക്ക്  നോമ്പരമുണര്ത്തിയ    
  ദുരന്തങ്ങളുടെ    പ്രതിരണനങ്ങളായി,   ആ  കവിതകള്‍.
പില്‍ക്കാലത്തെ,  ആധുനിക കവിതയുടെ   അപ്പോസ്തലന്മാരായി   
അവരോധിയ്ക്ക പ്പെട്ട  കവികള്‍    അക്കാലത്തു    ഇതിഹാസ,പുരാണാദികളില്‍  മുങ്ങിത്തപ്പി ,   കൃഷ്ണനെയും  രാധയെയും  വെച്ച് ,    പദ്യച്ചുവടില്‍     മഞ്ജരിത്താളത്തില്‍      നാണം   കുണ്ങ്ങുകയായിരുന്നു.  
എന്നിട്ടും    ഞാന്‍     കവിയായില്ല.    
അതാണ്‌,  എന്റെ    വിഷാദം.   ആനന്ദവും.........  

0 കമന്‍റുകള്‍:

Post a Comment