Friday, August 13

വാലത്തിന്റെ കവിതകളെക്കുറിച്ച്..........


1930-കളിലാണ് വി.വി.കെ. വാലത്ത് എന്ന കവി രംഗപ്രവേശം ചെയ്തത്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം ആഗോള മനുഷ്യരാശി അഭിമുഖീകരിച്ച ക്ഷാമം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്രാജ്യത്വത്തിന്റെ ഉദയം യുദ്ധം തുടങ്ങിയ വിപത്തുകളായിരുന്നു വാലത്തിന്റെ കവിതകളുടെ പ്രേരണ. വിശ്വമാനവിക സങ്കല്‍പത്തില്‍ ഊന്നിനിന്നുകൊണ്ട് പറയാനുണ്ടായിരുന്നത് പറഞ്ഞു കഴിഞ്ഞപ്പോള്‍ വാലത്ത് വിരമിക്കയും ചെയ്തു. കവിവിലാസത്തില്‍ തന്നെ ശിഷ്‍ടകാലം കഴിക്കാന്‍ നില്‍ക്കാതെ ......

പട്ടിണിത്തോറ്റങ്ങള്‍
മൂകമായി കീഴോട്ടു തൂങ്ങിയ മുഖവുമായി നടക്കുക കുനിഞ്ഞിരുന്നു കീഴ്വയറ്റില്‍ കയ്യമര്‍ത്തുക വെളിച്ചത്തിലേക്കു വരാതിരിക്കുക തീയതികളും ആഴ്ചകളും അറിയാതിരിക്കുക അതൊരു രോഗമത്രെ: വിശപ്പ്.
(പുറത്തേയ്ക്കുള്ള വഴി. 1946 )


കെട്ടഴിഞ്ഞുപോയല്ലോ എന്റെയക്കലം വിറ്റു
കിട്ടിയോരൂഴക്കരി നഷ്ടമായ് ഭഗവാനേ.

(കുശവന്റെ നഷ്ടം.. മാതൃഭുമി ആഴ്ചപ്പതിപ്പ് 1940 സെപ്തംബര്‍ 15.)
പാഴ്‍ക്കിനാവുകള്‍ കണ്ടു മയങ്ങിക്കിടക്കുമ-
പ്പാടത്തിന്‍ചരുവിലെ മരത്തിന്‍കൊമ്പത്തതാ
കെട്ടിഞാന്നൊരു ശവം നില്‍ക്കുന്നു, പ്രഭുത്വത്തിന്‍
ദുഷ്ടമാം കാവ്യത്തിന്റെ യാശ്‍ചര്യചിഹ്നം പോലെ.

(രക്ഷാസ്ഥാനം . മാതൃഭൂമി ആഴ്ചപ്പതിപ്പ് 1940 ആഗസ്റ്റ്. 4)

1 കമന്‍റുകള്‍:

sunny said...

Good to know.. keep updating.

Post a Comment