Thursday, November 4

സി.പി. ശ്രീധരന്‍ - വലത്തിനെ കുറിച്ച്

ശ്രീ വാലത്തിന്റെ പേരോര്‍ക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ കടന്നുവരിക, അദ്ദേഹത്തിന്റെ ഗദ്യകവിതകളത്രെ. ഗദ്യപദ്യങ്ങളുടെഅംശങ്ങള്‍സമന്വയിപ്പിച്ച്കവിത്വത്തിന്റെചുട്ടുപൊള്ളുന്നവികാരവായ്‍പ്പു പ്രകാശിപ്പിക്കുവാന്‍ ഉചിതമായ സുപ്രധാനമായ മാധ്യമമായിരുന്നു, ഗദ്യകവിത. പൊന്‍കുന്നം വര്‍ക്കിയുടെ "തിരുമുല്‍ക്കാഴ്‍ച" , വിവികെ വാലത്തിന്റെ "ഇടിമുഴക്കം" എന്നിവ നമ്മുടെ ഗദ്യകവിതയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച കൃതികളത്രേ. കേശവദേവ് അടക്കമുള്ള ഒന്നാംകിടക്കാരും ഇടത്തരക്കാരുമെല്ലാം അന്നു ഗദ്യകവിതാ സരണിയില്‍ പയറ്റിക്കൊണ്ടിരിക്കെയാണ് വി.വി.കെ. വാലത്ത് അവിടെ തന്റെ സിംഹാസനം ഉറപ്പിക്കുന്നത്. വാലത്തില്‍ ഒരു കവിയും ഗദ്യകാരനും കുടിയിരിക്കുന്നുവെന്ന്, അന്നേ തെളിഞ്ഞു. കമ്മ്യൂണിസ്‍റ്റു പാര്‍ട്ടിയുമായുണ്ടായിരുന്ന ബന്ധം ഒരു ധിക്കാരിയുടേയും റബലിന്റേയും വിഗ്രഹഭഞ്ജകന്റെയും നിലയില്‍ പ്രശ്‍നങ്ങള്‍ നോക്കിക്കാണാന്‍ അന്നദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗദ്യകവിതയില്‍ നിന്നു ചെറുകഥയിലേക്കും, തീപാറുന്ന പ്രബന്ധരചനയിലേക്കും കടന്ന്, ഹൃദയാഗ്‍നിജ്വാലകള്‍ക്കു വാഗ്രൂപം നല്‍കിയ വാലത്ത്, സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമായ ചരിത്രഗവേഷണത്തിന്റെയും പാതയിലേക്കു കടന്നു. മാര്‍ക്സിസവും കമ്മ്യൂണിസവും കടന്ന് മനുഷ്യന്‍ സ്വന്തം അസ്‍തിത്വത്തിന്റെ തായ്‍വേരുകള്‍ കണ്ടെത്താന്‍ അന്വേഷണ്വുമായി തിരിച്ചത് ഈ ഘട്ടത്തിലായിരുന്നു. ആ സത്യാന്വേഷികളുടെ സംഘത്തില്‍ ചരിത്രഗവേഷണത്തിന്റെ സ്വന്തം സംസ്‍കാരത്തിന്റെ മൂലകന്ദം തേടുന്നതിന്റെ രസാവേശങ്ങള്‍പുതിയ യാത്രയില്‍ വാലത്തിനെ ഹരം പിടിപ്പിച്ചു. ആദ്യത്തെ ഗദ്യ ് കവിതയില്‍ കണ്ട ആ യുവസഹജമായ ഊര്‍ജ്ജപ്രസാരണം ഈ ചരിത്രാന്വേഷണത്തിലും നമുക്കു കാണാന്‍ കഴിയും. വാലത്ത് ഏതു രംഗത്തു നിന്നാലും ഏതിനെക്കുറിച്ചെഴുതിയാലും സ്വന്തം ചിന്തയുടേയും മാനസികവ്യാപാരത്തിന്റെയും സത്യസന്ധതയില്‍ നിന്നും ആത്‍മാര്‍ഥതയില്‍ നിന്നും ഉടലെടുക്കുന്ന ഒരുതരം വികാരതീവ്രത , അവയെ സചേതനങ്ങളും ക്ഷോഭജനകങ്ങളും ഹൃദയസ്‍പര്‍ശകങ്ങളുമാക്കും. അതുകൊണ്ടാണ് ആ രചനകള്‍ക്കു ജരാനര ബാധിക്കാത്ത ഒരു നിത്യ യുവത്വം പ്രകടമാകുന്നത്. 1977

0 കമന്‍റുകള്‍:

Post a Comment